07 August 2009

മിത്രം - കെ. ദയാനന്ദന്‍

കാത്തിരുന്ന മിത്രമേ,
കരളില്‍ തെളിഞ്ഞ ചിത്രമേ,
വിരളമല്ലോ സംഗമം-
ഓര്‍ത്തു പോയി യാത്രയില്‍!
 
നിറം പഴുത്ത പത്രമായ്,
ചിറകൊടിഞ്ഞ പക്ഷിയായ്,
മുറിവിലെരിയും വേദന തിന്നൊ-
ടുവിലലയുമേകനായ്;
 
തിരകളുയരുമാഴിയില്‍,
ചുഴികളലറും രൌദ്രമായ്,
ചെളികളാഴത്താവളത്തി-
ലൊളിയിരുന്നു പൂക്കവെ,
തുഴയൊടിഞ്ഞനാഥനാ-
യന്ധകാരം മൂടവെ,
തിരയുമെവിടെ കണ്ണുകള്‍-
തുണയുമരികില്‍ രശ്മികള്‍?
മുന്നിലില്ല്യ, പിന്നിലിലില്ല്യ,
വെണ്ണിലാവിന്‍ പൊന്‍‌തരി!
 
ചികയുമൊടുവില്‍ അക്ഷരം-
അറിവിന്നമൃതം ഭക്ഷണം,
അറിയും സകല ലക്ഷണം,
പറയും വെളിയിലരക്ഷണം,
തിരികള്‍ നീട്ടി സ്വാഗതം,
ചൊല്ലി കവിത: സാന്ത്വനം.
 
- കെ. ദയാനന്ദന്‍
  അബുദാബി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്